കള്ളപ്പണ ആരോപണം: ഇഡി ആരോപിക്കുന്നത് എന്തൊക്കെ? സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 76 ശതമാനം വീതം ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യൻ (YIL) എന്ന കമ്പനി, നാഷണൽ ഹെറാൾഡിന്റെ പ്രസാധകരും അന്നത്തെ വിപണി മൂല്യം അനുസരിച്ച് 2,000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ആസ്തിയുമുള്ള അസോസിയേറ്റഡ് ജേണൽസിനെ (AJL) ഏറ്റെടുത്തു. ഈ ഏറ്റെടുക്കൽ കേവലം 50 ലക്ഷം രൂപ മാത്രം നൽകിയാണ്. ഇതാണ് ഇഡി താഴ്ന്ന മൂല്യത്തിലുള്ള ഇടപാടെന്ന് ചൂണ്ടിക്കാണിക്കുന്നത്. യങ് ഇന്ത്യയും അസോസിയേറ്റഡ് ജേണൽസും തമ്മിലുള്ള ഈ ഇടപാട് യഥാർത്ഥ നിയന്ത്രണവും മൂല്യവും മറയ്ക്കാൻ രൂപപ്പെടുത്തിയതാണെന്നാണ് ഇഡിയുടെ വാദം. ദേശീയ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ആയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ സമുന്നത നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ഗുരുതര ആരോപണങ്ങൾ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രമാണ് നാഷണൽ ഹെറാൾഡ് കേസിൽ കോടതിക്ക് മുൻപാകെ സമർപ്പിച്ചിരിക്കുന്നത്.
ഇതിൽ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്ന ഇഡിയുടെ ആരോപണമാണ് ഗൗരവമേറിയത്. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി ഉന്നയിക്കുന്ന കള്ളപ്പണ ഇടപാട് ചുവടെ വിശദീകരിക്കുന്നു. കമ്പനി നിയമത്തിന്റെ ചട്ടം 25 പ്രകാരം, യങ് ഇന്ത്യ എന്ന കമ്പനി ലാഭേച്ഛയില്ലാതെ രൂപീകരിച്ച സ്ഥാപനമാണ്. എന്നാൽ വായ്പയുടെ തിരിച്ചടവ് വ്യക്തമാക്കാതെയോ പത്രം പുനരുജ്ജീവിപ്പിക്കാനുള്ള താത്പര്യമോ പ്രകടിപ്പിക്കാതെ ശതകോടികളുടെ വാണിജ്യ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളാണ ഈ സ്ഥാപനം കൈവശപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. ഇത് സംശയകരമായ ഇടപാടാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ഇഡി കുറ്റപ്പത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം അഥവാ പിഎംഎൽഎ നിയമ പ്രകാരമാണ് ഇഡി നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്നവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി സ്വരൂപിച്ച പണം ഉപയോഗപ്പെടുത്തിയുള്ള ഇടപാടുകൾ, അതുവഴി കൈവശമായ ആസ്തിവകകൾ നിയമപരമാണെന്ന നിലയിൽ മുന്നോട്ടുവെച്ചതും ആണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. അതായത് വ്യക്തമായ കരാറുകളും വ്യവസ്ഥയും തിരിച്ചടവ് കാലയളവും രേഖപ്പെടുത്താതെ കോൺഗ്രസ് അസോസിയേറ്റഡ് ജേണൽസിന് കൈമാറിയ 90 കോടിയുടെ വായ്പയും 50 ലക്ഷം മാത്രം തിരികെ നൽകി യങ് ഇന്ത്യ ഈ വായ്പ ഏറ്റെടുത്തതും അതുവഴി വായ്പ കുടിശിക വരുത്തിയ അസോസിയേറ്റഡ് ജേണൽസിന്റെ നിയന്ത്രണം കൈക്കാലാക്കിയതോടെ 2,000 കോടിയുടെ ആസ്തിയുടെ അവകാശവും സ്വന്തമാക്കി എന്നാണ് ഇഡിയുടെ വാദമെന്ന് ചുരുക്കം.
കോൺഗ്രസ് അസോസിയേറ്റഡ് ജേണൽസിന് നൽകിയ 90 കോടി രൂപയുടെ വായ്പ, പിന്നീട് ങ് ഇന്ത്യക്ക് അസോസിയേറ്റഡ് ജേണൽസിനെ ഏറ്റെടുക്കാനുള്ള ഉപായമായിരുന്നു എന്നും വായ്പ തിരിച്ചടയ്ക്കാതെയാണ് ഇടപാടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. നൽകിയ വായ്പ തിരിച്ചുപിടിക്കാതെ, വായ്പ എഴുതിത്തള്ളിക്കൊണ്ട് അസോസിയേറ്റഡ് ജേണൽസിനെ ഏറ്റെടുക്കാൻ യങ് ഇന്ത്യയെ കോൺഗ്രസ് അനുവദിച്ചു. ഉയർന്ന മൂല്യമുള്ള ആസ്തികളെ സുതാര്യതയില്ലാത്ത വിലയിരുത്തലിലൂടെ നിയന്ത്രണൺ ഏറ്റെടുക്കാൻ അനുവദിച്ച ഈ നടപടിയെ അധാർമിക ഇടപാടായാണ് ഇഡി പരാമർശിക്കുന്നത്.
Find out more: