
ബെംഗളൂരു ∙ ചന്ദ്രന് കൂടുതൽ അടുത്തേക്കെത്തി ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡർ. ഇന്നു പുലർച്ചെ 3.42 ന് കൂടുതൽ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ എത്തിച്ചു. മുൻനിശ്ചയപ്രകാരം വിക്രം ലാൻഡറിലെ പ്രത്യേക പൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ച് 3.42 ന് 35–97 കിലോമീറ്റർ എന്ന ഭ്രമണപഥത്തിലേക്ക് ലാൻഡർ ബെംഗളൂരു ∙ ചന്ദ്രന് കൂടുതൽ അടുത്തേക്കെത്തി ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡർ. ഇന്നു പുലർച്ചെ 3.42 ന് കൂടുതൽ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ എത്തിച്ചു. മുൻനിശ്ചയപ്രകാരം വിക്രം ലാൻഡറിലെ പ്രത്യേക പൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ച് 3.42 ന് 35–97 കിലോമീറ്റർ എന്ന ഭ്രമണപഥത്തിലേക്ക് ലാൻഡർ എത്തിച്ചു. ഒൻപതു സെക്കൻഡ് മാത്രമെടുത്തുള്ള പ്രക്രിയയിലൂടെയാണ് പുതിയ ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ മാറ്റിയത്.
96–125 കിലോമീറ്റർ എന്ന ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ–2 ഓർബിറ്റർ. ഇതിനു താഴെയുള്ള 35–97 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ലാന്‍ഡർ. ശനിയാഴ്ച പുലർച്ചെ നടത്തുന്ന അടുത്ത ഘട്ടത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സുരക്ഷിതമായി ഇറക്കുകയെന്നതാണ് ഐഎസ്ആർഒ ശാസ്ത്രസംഘത്തിന്റെ അടുത്ത ദൗത്യം. ഓർബിറ്റർ, ലാൻഡർ ഘടകങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഐഎസ്ആർഒ വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു.
സെപ്റ്റംബർ എഴിന് പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിലാകും ദൗത്യത്തിലെ അവസാനത്തേതും നിർണായകവുമായ സോഫ്റ്റ് ലാൻഡിങ് ഘട്ടം. ലാൻഡിങ്ങിനുള്ള കൃത്യം സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നു തുടങ്ങും. ഇതിലൂടെ പുലർച്ചെ 1.30 നും 2.30നുമിടയിൽ ചന്ദ്രനിൽ ലാൻഡർ എത്തിക്കാനാണ് ശ്രമമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ-2 ഓർബിറ്ററിൽ നിന്നു വേർപെടുത്തിയ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ആദ്യ ഭ്രമണപഥം ചുരുക്കൽ തിങ്കളാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു ഒൻപതു സെക്കൻഡ് മാത്രമെടുത്തുള്ള പ്രക്രിയയിലൂടെയാണ് പുതിയ ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ മാറ്റിയത്.
96–125 കിലോമീറ്റർ എന്ന ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ–2 ഓർബിറ്റർ. ഇതിനു താഴെയുള്ള 35–97 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ലാന്‍ഡർ. ശനിയാഴ്ച പുലർച്ചെ നടത്തുന്ന അടുത്ത ഘട്ടത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സുരക്ഷിതമായി ഇറക്കുകയെന്നതാണ് ഐഎസ്ആർഒ ശാസ്ത്രസംഘത്തിന്റെ അടുത്ത ദൗത്യം. ഓർബിറ്റർ, ലാൻഡർ ഘടകങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഐഎസ്ആർഒ വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു.
സെപ്റ്റംബർ എഴിന് പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിലാകും ദൗത്യത്തിലെ അവസാനത്തേതും നിർണായകവുമായ സോഫ്റ്റ് ലാൻഡിങ് ഘട്ടം. ലാൻഡിങ്ങിനുള്ള കൃത്യം സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നു തുടങ്ങും. ഇതിലൂടെ പുലർച്ചെ 1.30 നും 2.30നുമിടയിൽ ചന്ദ്രനിൽ ലാൻഡർ എത്തിക്കാനാണ് ശ്രമമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ-2 ഓർബിറ്ററിൽ നിന്നു വേർപെടുത്തിയ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ആദ്യ ഭ്രമണപഥം ചുരുക്കൽ തിങ്കളാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു