
നിപ്പ , കൊറോണ , തുടങ്ങി പകർച്ച വ്യാധികൾ നാം നേരിട്ടിട്ടിരുന്നു, നേരിടുന്നുമുണ്ട്. എന്നാൽ അവയിലയോഗക്കെ ലക്ഷ കണക്കിനാളുകളാണ് മരണപ്പെട്ടത്ത്. അതിന്റെ അതിയായ വിഷമം ഉണ്ടെന്നാണ് നദി പാർവതി തിരുവോത്ത്, അവാർഡ് ദാന ചടങ്ങിനിടെ പറഞ്ഞത്.
കണ്ണുകൾ നിറഞ്ഞതായിരുന്നു നടിയുടെ വാക്കുകൾ. റിമ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുമ്പോല്‍ സദസിലിരുന്ന പാര്‍വതിയുടെ കണ്ണുകള്‍ നിറയുന്നത് കാണാമായിരുന്നു.
ചിത്രത്തില്‍ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. അതുകൊണ്ട് തന്നെ പാര്‍വതി വികാരഭരിതയാവുകയായിരുന്നു. പരിപാടിയില്‍ നിന്നുമുള്ള വീഡിയോ വെെറലായി മാറിയിരിക്കുകയാണ്.
ഈ നിമിഷം ഞാന്‍ ലിനിയെ ഓര്‍ക്കുന്നുവെന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം റിമ പറഞ്ഞത്. കൊറോണ വെെറസിനെതിരെ പോരാടുന്ന ആയിരക്കണക്കിന് മെഡിക്കല്‍ പ്രൊഫഷണലുകളുണ്ട്.
ഈ അവാര്‍ഡ് അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും റിമ പറഞ്ഞു.നിപ്പയ്ക്കെതിരായ പോരാട്ടത്തിന്റെ കഥയായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായ വെെറസ് പറഞ്ഞത്. ചിത്രത്തില്‍ ലിനിയെ അവതരിപ്പിച്ചത് റിമ കല്ലിങ്കല്‍ ആയിരുന്നു.
ഇതിലൂടെ മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള വനിതയുടെ പുരസ്കാരവും റിമയെ തേടിയെത്തി.
പിന്നാലെ വേദിയില്‍ അരങ്ങേറിയത് വെെകാരിക നിമിഷങ്ങളായിരുന്നു. റിമയ്ക്ക് അവാര്‍ഡ് നല്‍കാനെത്തിയത് ലിനിയുടെ ഭര്‍ത്താവ് സജീഷായിരുന്നു.
മകനുമൊപ്പമുണ്ടായിരുന്നു.നിപ്പയ്ക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിലെ രക്തസാക്ഷിയായിരുന്നു സിസ്റ്റര്‍ ലിനി. നിപ്പ ബാധിതരെ ചികിത്സിച്ചതിനെ തുടര്‍ന്ന് രോഗബാധയേറ്റായിരുന്നു ലിനി സിസ്റ്റര്‍ മരിക്കുന്നത്.